പേജുകള്‍‌

ലേബലുകള്‍

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

നനവ്‌


ഒരു മഴ നനയാന്‍ എന്നും കൊതിക്കും 
കാലം വേനലാണ് പൊഴിക്കുന്നതെങ്കിലും
ഇടയ്ക്ക് നിഴല്‍ പരത്താന്‍  
കാര്‍മേഘങ്ങള്‍പൊള്ളുന്നു ..

അവ സ്നേഹ മഴയായി 
ഇടയ്ക്ക് പെയ്തിറങ്ങുന്നു

മണ്ണിനെ നനയ്ക്കാന്‍ ..
ഇടയ്ക്ക് ഇങ്ങനെ ഇല്ലായിരുന്നെങ്കില്‍ 
ഈ മണ്ണ് വെന്തുരുകിയേനെ ...!
*****************************************

2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

പിഴവ്



പിഴച്ചവനെന്നു ആരോ പഴിച്ചത്  കേട്ട്
ഞാനും വിളിച്ചു പിഴച്ചവന്‍ പിഴച്ചവന്‍ ..!

പിഴച്ചതെവിടെ എന്ന് നിനച്ചതേ ഇല്ല 
പിഴവ് തിരുത്തുവാന്‍ ശ്രമിച്ചതുമില്ല ..!

പിഴച്ചവന്‍ പിഴച്ചവന്‍ എന്ന് പഴിച്ച്‌
എന്‍റെ നാവു പിഴച്ചത് ഞാനറിഞ്ഞില്ല.!

പിഴച്ചവന്‍ മനം നൊന്തു മരിച്ചപ്പോഴാണ് 
എന്‍റെ പിഴച്ച നാവിനെ  തിരിച്ചറിഞ്ഞത് .!
______________________________

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ഇന്ന് !


വിശ്വാസത്തിന്‍റെ മുദ്രവച്ച വീട്ടില്‍ 
അവിഹിതത്തിന്‍റെ കഞ്ഞി തിളയ്ക്കുന്നു ..!

വിഭവ സമൃദ്ധ ഭക്ഷണം സ്വന്തം
പുരയില്‍ തിളയ്ക്കുമ്പോള്‍ 
തെരുവിലെ എച്ചിലിനുള്ള അലച്ചില്‍ ..!

ബന്ധങ്ങളുടെ കണ്ണികള്‍ പൊട്ടിച്ചു 
സ്വാര്‍ഥ സുഖങ്ങളിലലയുമ്പോള്‍ 
കണ്ണികള്‍ക്കിടയില്‍ അമരുന്ന 
അരുമക്കുരുന്നുകളുടെ കരച്ചില്‍ .!

തകരുകയാണ് ബന്ധങ്ങള്‍ 
പെരുകുകയാണ് വിലാപങ്ങള്‍ ..!

ബന്ധങ്ങളില്ലാത്ത , ബന്ധനങ്ങളില്ലാത്ത 
ലോകത്തെ സഞ്ചാരമാണ് 
ഇന്നിന്റെ ഇഷ്ടം ..!   

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

പിഴച്ചതാര്‍ക്ക്...?!..


------------------------------
വിശപ്പില്ലായ്മയിലും വിശിഷ്ട 
വിഭവം കഴിക്കുന്നവന്‍റേത് കൊതി .

വിശപ്പിന്നവശതയിലും 
വിസര്‍ജ്ജ്യം പോലും  വിഭവമായ്
കിട്ടാത്തവന്‍റേത്  വിധി .

ദാനം മടിക്കുന്ന മനവുമായി 
ദാരിദ്ര്യത്തെ സഹതപിക്കുന്നവന്‍റേത് 
ആത്മ സംതൃപ്തി .

വിഭവങ്ങള്‍ ഒരുക്കി 
വിളയാടാന്‍ ഈ ലോകം തന്നിട്ടും 
യഥാവിധി ഉപയോഗിക്കാനറിയാത്തവര്‍
ഈശ്വരനെ പഴിക്കുന്നു .

പിഴവിനെയാണ് പഴിയെങ്കില്‍ 
ആര്‍ക്കാണ് പിഴച്ചത് ..?!
***********************************

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

ഇര

-------------------
ഇര തേടി ഇറങ്ങിയ എന്നെ 
ഇരയാക്കാംഎന്നാരോ കരുതി
കരുതലില്ലാതിരുന്നെങ്കിലെന്നെ
കുരുതിയാക്കിയേനെ...!  
*************************

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

യുദ്ധത്തില്‍ ചിതറുന്നത്


വാക്ക് വാക്കത്തിയേക്കാള്‍ മൂര്‍ച്ചയുള്ളത് 

നാക്ക് തോക്കിനേക്കാള്‍ വെടി പൊട്ടുന്നത് 

വാക്ക് നാക്കീന്നു തെറിക്കുന്നതും

വാക്കത്തിയായ്‌ നുറുക്കുന്നതും

ഉള്ളില്‍ പേടിച്ചൊളിച്ചിരിക്കുന്ന 

മനസ്സിനെയാണ് !

അധികാരം വെട്ടിപ്പിടിക്കാന്‍ 

യുദ്ധം ചെയ്യുമ്പോള്‍ ചൊരിയുന്ന 

ബോംബുകള്‍ 

നിരപരാധികളായ,

 ഭയന്നൊളിച്ചിരിക്കുന്ന ജനങ്ങളെ

 ചുട്ടു ചിതറും പോലെ

പാവം മനസ്സും 

വാക്കുകളുടെ സ്പോടനങ്ങളില്‍ 

നൊന്തു ചിതറുന്നു ..!

**************************

"അമ്മയ്ക്ക് "


----------------------------------
മനമിരുളുമ്പോള്‍ തെളിയുന്നൊരൊളി
മനമുരുകുമ്പോള്‍ തഴുകുന്നൊരു കുളിര്‍ 
മനമലര്‍വാടിയില്‍ വാടാമലരായി 
വിടര്‍ന്നു നില്‍ക്കുന്ന 
അമ്മ എന്റെ ആത്മാവാണ് .!

കരയുമ്പോള്‍ എന്‍ കണ്‍തടം തടവി 
ചിരിച്ചു ജീവിക്കുവാന്‍ 
കരുത്തേകിയതമ്മയാണ് ..
എന്‍ മേനി പോറിയാല്‍
മനം മുറിഞ്ഞു കരഞ്ഞതെന്നമ്മയാണ് ..!

അമ്മതന്‍ സ്നേഹം അളക്കുവാനാകില്ല..
അളക്കുവാന്‍ ഞാനൊട്ടു നേരവും കണ്ടില്ല ..!
കിട്ടിയതോക്കെയും സ്വാര്‍ത്ഥനായ് വാങ്ങി
തിരികെ ഞാനെന്തു നല്കിയെന്നോര്‍ക്കുകില്‍ 
നീറുന്നൊരുനൂറു നൊമ്പരങ്ങള്‍ മാത്രം ..! 
*******************************************