പേജുകള്‍‌

ലേബലുകള്‍

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

മനുഷ്യനെന്നെന്നെ വിളിക്കുമൊ...!


കരിഞ്ഞ മാംസങ്ങള്‍ക്കിടയിലൊരുകുഞ്ഞ്,
കരഞ്ഞിരിക്കുന്ന കാഴ്ച കണ്ടു ഞാന്‍ ,
കലിയടങ്ങാത്ത കരിമരുന്നിന്‍റെ,
 ഗര്‍ജ്ജനങ്ങള്‍ക്ക് നടുവിലാണവന്‍!
അലിവുവന്നില്ല എന്‍മനസ്സിലും,  
ആര്‍ക്കുവേണ്ടി ഞാനലിവു കാട്ടണം !
ആരോപ്രസവിച്ച ഏതോ കുഞ്ഞവന്‍!
യുദ്ധഭൂമിയില്‍ ഉറ്റവരുണ്ട്‌  ചേതനയറ്റ്,          
ഞെട്ടിയില്ല ,ഞാനെന്തിനുഞ്ഞെട്ടണം ,
അവരെന്‍റെ ബന്ധുവല്ല ..!.

വാരിയെല്ലുകള്‍ക്കിടയിലെന്‍ഹൃദയം 
കരിങ്കല്ലു പോലെ കരുതി വച്ചു ഞാന്‍ ,
അലിവുള്ളൊരു പുഞ്ചിരി പോലും
അന്യര്‍ക്കായി വെറുതെ നല്‍കില്ല .,
എനിക്കുവേണമീ  ലോകമൊക്കെയും ,
അടക്കി വാഴണം ദേവ ലോകവും !!!!
മനുഷ്യനെന്നെന്നെ വിളിക്കുവോരോട്
മറുപടിയായ്‌  എന്തുപറയണം !!!!!.
*************************************
       

നര

 
കറുത്ത തലമുടിയോടെന്‍റച്ഛന്‍,
കടലുകടന്നൊരു തൊഴില്‍ നേടി,
കാലം പിന്നിട്ടിക്കരെയെത്തെ ,    
തലമുടി നന്നേ നരച്ചിരുന്നു !

എന്താണ് അചഛാ  മുടിനരച്ചേഎന്ന്,
കൌതുകത്തോടെ  ഞാന്‍ ചോദിച്ചു !
മറുപടിയായ്  അച്ഛന്‍ മരവിച്ച  മനസ്സിനെ,
മറച്ചൊരു നരച്ച ചിരിവിരിച്ചു !!!!
പഴുത്ത  മണല്‍കാട്ടിലുരുക്കി  സൂര്യനും,
നൊമ്പരക്കൂമ്പാരം നെഞ്ചുരുക്കിയും,
നരച്ചതാവാം അച്ഛന്റെ തലമുടി!.
************************************